Friday, August 21, 2009

തോട്ടു വരമ്പിലൂടെ

വീണ്ടും ഒരിക്കൽ കൂടി ആ വഴി നടക്കാൻ ഒരു മോഹമുണർന്നു.ഏഴുകൊല്ലങ്ങൾ പതിവായി നടന്ന തോട്ടു വരമ്പിലൂടെ എന്റെ പുഴയുടെ ധമനി തന്നെയായ ആ വലിയ തോടിന്റെ കരകളിലൂടെ. കുടവയർ ചാടുന്ന എന്ന വീട്ടുകാരിയുടെ പതിവു പല്ലവി കാരണം ബൈക്ക് ഉപേക്ഷിച്ചിട്ട് നാൾ ഏറെയായി എങ്കിലും നീണ്ട 15 വർഷം നാട്ടുകാരെ സേവിച്ചു പെൻഷൻ പറ്റിയ ജീപ്പും, ഒന്നാം പിറന്നാൾ ഈയിടെ ആഘോഷിച്ച കാറും വീട്ടിലിരിക്കുമ്പോൾ എങ്ങിനെ നടക്കാനാണ്. എങ്കിലും ഇന്ന് എന്റെ ഓർമ്മകളിലൂടെ ഗൃഹതുരത്വമുണർത്തുന്ന വഴികളിലൂടെ ഒന്നു ഊളിയിട്ടിറങ്ങാൻ കഴിഞ്ഞു . പണ്ടു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ബസ്സും , ജീപ്പും,മറ്റു വാഹനങ്ങളൊന്നും വരാതിരുന്ന ആപഴയ ഓണം വരാകാലത്ത് പട്ടണം പുൽകാൻ ഉപയോഗിച്ചിരുന്ന ആ വയൽ വരമ്പിലൂടെ നടക്കാൻ കൊതിച്ചിരുന്നെങ്കിലും......
അധ്യയനത്തിന്റെ ഭാഗമായ ക്ലസ്റ്റർ മീറ്റിങ്ങ് ആ സ്കൂളിൽ നടക്കുന്നു എന്നു കേട്ടപ്പോൾ തന്നെ നിനച്ചതാണ് ആ വഴികളിലൂടെയാവണം യാത്ര എന്ന്.കരിമ്പും പുളിയച്ചാറും തിന്ന് അമ്മയുടെ കൈയും പിടിച്ച് കളിക്കളത്തിലെ ഒരു കുന്നു സ്വപനങ്ങളും കിനാ കണ്ട് നടന്ന വഴികൾ ആകെ മാറിയിരിക്കുന്നു. പച്ച ചേല ചുറ്റിയ വയലുകളുടെ ഹരിതാഭ ഭംഗി മുറിച്ചു കൊണ്ട് വീടുകൾ തലയുയർത്തിയിരിക്കുന്നു,മാനത്തു കണ്ണിയും,ചേർമീനും പുളഞ്ഞ തോടുകൾ മെലിഞ്ഞിരിക്കുന്നു ഓർമ്മകളുടെ ശൈശവം.പ്രീ ഡിഗ്രി കാലത്ത് സിഗരറ്റു വലി പരിശീലിക്കുന്ന ആൾ പാർപ്പില്ലാത്ത വഴികളിൽ ഇന്ന് പടർന്ന വീടുകൾ .
പ്രീ ഡിഗ്രി പ്രണയത്തിന്റെ അവസാന കാലത്ത് .ഒരു ചുംബനത്തിനു ഞാനും അവളും കൊതിച്ച കുംഭ മാസത്തിൽ പടർന്നു പന്തലിച്ച് പുഞ്ച കൃഷിയുടെ പച്ചപ്പിനോട് പുണർന്നു നിൽക്കുന്ന ആ മാവിന്റെ ചുവട്ടിൽ ആ നായരു കുട്ടിയെ നെഞ്ചോട് ചേർത്തു പുണരുമ്പോൾ , നെറ്റിയിലെ കളഭക്കുറി വിയർപ്പിൽ അലിഞ്ഞ് കഴുത്തിലൂടെ കിനിഞ്ഞിറങ്ങി മാറിടത്തിലൂടെ അപ്രത്യക്ഷമാകുന്ന ആ കാഴ്ച കണ്ട് കുസൃതിയോടെ കണ്ണിൽ നോക്കിയ ആ മാവിൻ ചുവട് അപ്രത്യക്ഷം.ഒടുവിൽ ഒരു ചുമ്പനവുമായി മടങ്ങുന്ന നിർവൃതിക്കെനി വരമ്പുകളില്ല യന്ത്ര തുമ്പിക്കൈകൾ കോരിയിട്ട മൺ കൂനകൾ മനസ്സിനെ വല്ലാതെ വരട്ടികളയുന്നു. വേണ്ടായിരുന്നു ഈ വഴി വരാതിരുന്നെങ്കിൽ ഓർമ്മകളിലെങ്കിലും എനിക്കാ പ്രണയവും ബാല്യവും നഷ്ടമാകില്ലായിരുന്നു.

Sunday, August 9, 2009

എന്റെ ചൊവ്വാ പുഴ

എന്റെ ഗ്രാമത്തിന്റെ വിശുദ്ദിയായ ചൊവ്വാ പുഴയെ , കഷണ്ടി ബാധിച്ച നിളയുടെ സൌന്ദര്യത്തെ പറ്റി വരേണ്യർ ആവർത്തനത്തിലൂടെ കിരീടം ചൂടിച്ചപ്പോളും അടിയാളർ ആശ്രയിച്ച , കീഴാളർക്ക് അത്താണിയായ , എന്റെ ഗ്രാമത്തിന്റെ ചൊവ്വാപുഴയെക്കുറിച്ച് ആരും അറിഞ്ഞില്ല .കുറുമ്പിക്കും, ചോയിച്ചിക്കും പുഴയുടെ ആഴങ്ങളിൽ മുങ്ങുമ്പോൾ ഒരുപിടി വറ്റായിരുന്നു ചൊവ്വാപ്പുഴ അവരെ പോലെ വാർദ്ദ്യക്യം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴയും മരിക്കുന്നു അവർണ്ണന്റെ മരണം ദിനപത്രത്തിലെ ചുടലപറമ്പിൽ പോലും സ്ഥാനമില്ലാത്ത മരണം .എന്റെ കുത്തി കുറിപ്പുകളിലൂടെ ബൂലോകത്തെത്തിയ ചൊവ്വാപുഴയെക്കുറിച്ച് ‘തേജസ്സ്” ദിനപത്രത്തിലെ വാരാന്ത്യ പതിപ്പിലാരോ എഴുതിയത്രെ..കൊല്ലത്തു നിന്ന് കൂട്ടുകാരൻ ഷാൻ വിളിച്ചു പറഞ്ഞപ്പോൾ ഓൺ ലൈനിലൂടെ ചെന്നു നോക്കി .സത്യം എന്റെ പുഴയെ പറ്റി എന്റെ ചൊവ്വാപുഴയെ പറ്റി ഗ്രാമവാസിയല്ലാത്ത ആരോ എഴുതിയിരിക്കുന്നു. ഒഴുകി ഒഴുകി അവസാനം ചരിത്രത്തിൽ അക്ഷരങ്ങളിൽ ഉറങ്ങിയ മറ്റനേകം പുഴകളുടെ കൂട്ടത്തിലേക്ക് ഇഴഞ്ഞ് ഒഴുകകയാണ് ഇന്നും.

Sunday, August 2, 2009

സൂത്രണ പുരാ‍ണം

തെക്ക് ദേശത്തെങ്ങോ നിന്ന് വടകര ഗവണ്മെന്റ്
ആശുപത്രിയിൽ സ്ഥലം മാറി വന്നതും താമസം ഞങ്ങളുടെ സ്വച്ഛന്ദ
സുന്ദരമായ വെട്ടിൽ പീടികയിൽ ആയതിനും ശേഷമാണ് ഗ്രാമീണർ
തപാലിൽ ഹോമിയോപ്പതി പാസ്സായി പച്ചവെള്ളവും, പഞ്ചാര മുട്ടായി
യും കൊടുത്ത് പ്രാക്ടീസ് ചെയ്യുന്ന കൂമൻ കുമാരനെ ജനം തള്ളി
പറഞ്ഞത്. ഗൈനക്കോളജി വിദഗ്ദനാണേലും കാലൊടിഞ്ഞ
കണ്ണനും, ചൊറിപിടിച്ച ശാന്തേടെ മോനെയും, മൂലക്കുരു ഉള്ള കൃഷ്ണ
ക്കുറുപ്പിനും അഭയം കോശി ഡോക്ടറായിരുന്നു . വെളുത്ത് തുടുത്ത
മുഖവും അല്പം ചുവന്ന ചുരുണ്ട മു ടികളുമുള്ള ഡോക്ടറെ കാണുമ്പോൾ
തന്നെ പകുതി ആശ്വാസം വെട്ടിൽ പീടികയിലെ രോഗികൾക്കുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ ഒരുക്കിയെടുക്കുന്ന വാക്കുകൾ മാത്രം ഒട്ടൊരു അകലം പാലിച്ചുസംസാരിക്കുന്ന ഡോക്ടർ അമ്പാടിയിൽ കണ്ണെനെന്ന പോലെ
വസിച്ചു വന്നു. വെട്ടിൽ പീടികയിലെ വിവാഹിതരായ പെണ്ണുങ്ങൾ
ഗർഭാലസ്യത്തിൽ കിടക്കുമ്പോൾ ഇങ്ങനെ തപിച്ചിരുന്നു “ ന്റെ ”
കുട്ടിച്ചാത്താ “ ന്റെ” കുട്ടിക്ക് കോശി ഡോക്ടറുടെ നെറം കൊടുക്കണേ?. പ്രായം കൂടുന്തോറും സൌന്ദര്യം കൂടി വരുന്ന മമ്മൂട്ടിയെ പോലെ കോശി ഡോക്ടർ ഈ എൺപത്തിഅഞ്ചിലും സുന്ദരൻ. സൌന്ദര്യം മാത്രമല്ല സ്വഭാവ ശുദ്ദിയിലും പെരു മാറ്റത്തിലും ഒരു പണത്തൂക്കം പോലും കുറ്റം കണ്ടുപിടിക്കില്ല
വായിൽ വിരൽ വച്ചാൽ കടിക്കാത്ത പ്രകൃതം. എന്നാൽ എന്നാൽ ഒരിക്കൽ ആ പതിവു തെറ്റി.
ഗ്രാമത്തിലെ പെരും തച്ചനാണ് കേശവൻ ആശാരി
അറത്തു കെട്ട് (മേൽക്കൂര) തറയിൽ വച്ച് പണിത് ഭിത്തിയിൽ കയറ്റിയാൽ ഒരു മില്ലി പോലും വ്യത്യാസമുണ്ടാവില്ല അതാണ്കേശവൻ ആശാരിയുടെ തച്ചു ശാസ്ത്രം. കൂടാതെ അക്ഷരശ്ലോകം, കവിതാ രചന എന്നിവയിൽ തല്പരൻ . പിന്നെഒന്നു കൂടിയുണ്ട് എന്താണെന്ന് ചോദിച്ചാൽ ഉണ്ണികളെ ഉണ്ടാ‌-ക്കൽ ‘ഏയ് ’ മരം കൊണ്ടല്ല ശരിക്കും. മൂത്ത മകൻ ദാസനു35ഉം ഏറ്റവും ഇളയവനു 6 ഉം വയസ്സ്. ഇപ്പോൾ ഏകദേശംകാര്യം മനസ്സിലായിക്കാണുമല്ലോ? ഏതു വീട്ടിൽ ജോലിക്ക്പോയാലും ഉച്ചക്ക് ഉണ്ണണമെങ്കിൽ മീനില്ലെങ്കിൽ അറ്റ് ലീസ്റ്റ്ഉണക്ക മീനെങ്കിലും വേണം. ചായ വേണ്ട കാപ്പി മതി ഇന്നത്തെ പോലെ തന്നെ അന്നും ആശാരിമാരുടെ ദൌർലഭ്യം കാരണം പാവം ഗ്രാമ വാസികൾ എല്ലാം സഹിച്ചിരുന്നു.ഊണിനു മീനില്ലാതെ മുടങ്ങിപ്പോയ അനവധി മേൽക്കൂരകൾ ഇന്നുംകാണാം വെട്ടിൽ പീടികയിൽ. ഇത്രയും ആയ സ്ഥിതിക്ക് നിങ്ങൾക്ക് ന്യായമായ സംശയം തോന്നാം കോശി ഡോക്ടറും
കേശവൻ ആശരിയും തമ്മിലെന്തു ബന്ഡം? പറയാം.

കേശവനു നിലവിൽ മക്കൾ ആറായതിൽ
അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ലെന്നാണു സംസാരം. അതിനുകാരണക്കാരൻ ഹനുമാൻ ബാലനാണു. മാന്യ ജനങ്ങൾ തെറ്റി -ദ്ധരിക്കരുത് ബാലന്റെ സോമരസമാണ് കാരണക്കാരൻ. ഈ നിയന്ദ്രണം വിടലിന്റെ കാര്യം മൂലം കേശവന്റെ ഭാര്യ ഒന്നിടവിട്ട വർഷങ്ങളിൽ അനുഭവിച്ചു പോന്നു. എന്നാൽ നിങ്ങ-ൾക്കു തോന്നും ഏതെങ്കിലും ഒരു പ്രസവാന്ത്യത്തിൽ പ്രസവം നിർത്തുന്ന ഓപ്പറേഷൻ ചെയ്താൽ പോരെ എന്ന്. പോര കാര-
ണം പ്രണയിച്ചു കല്യാണം കഴിച്ച നമ്മുടെ കഥാ നായകനു ഭാര്യയുടെ ചാരിത്ര്യ പ്യൂരിറ്റിയിൽ ഉള്ള വിശ്വാസം കൊണ്ട് അതുമാത്രം നമ്മുടെ തച്ചൻ സമ്മതിച്ചില്ല.

എൺപതുകളുടെ പകുതി കുടുമ്പാസൂത്രണം
കൊടുമ്പിരി കൊള്ളുന്ന സമയം. പുരുഷ പ്രജകളെ പിടിച്ച്വരി ഉടക്കുന്ന കാലം. വാഷിങ്ങ് മിഷ്യന്റെ ഓണക്കാല പരസ്യംപോലെ ഓഫർ സൂത്രണം ചെയ്യുന്ന ആണിനു ഒരു പ്ലാസ്റ്റിക്ക്ബക്കറ്റ് ഫ്രീ. ആൺ കുടുമ്പാസൂത്രണത്തിന്റെയും ഓഫറിന്റെകാര്യം ഗൈനക്കോളജി ഡോക്ടർ പാവം ഗ്രാമ വാസികളെ അറിയി-ക്കുകയും സൂത്രണത്തിനു നിർബൻഡിക്കുകയും ചെയ്തു.വെട്ടിൽ പീടികയിലെ ബുദ്ധി ജീവികൾ ബക്കറ്റും കുടുമ്പാസൂത്രണവുംതമ്മിലുള്ള ബൻഡം ആലോചിച്ചു ദിനേശ് ബീഡി ആഞ്ഞു വലിച്ചു.തന്റെ കൊളന്തയുടെ കരപ്പൻ കാണിക്കാൻ ഡോക്ടറുടെ അടുത്ത് വന്ന നമ്മുടെ തച്ചുശാസ്ത്ര വിദഗ്ദൻ കാര്യം അറിയുന്നത്.ഇതില്പരം ആനന്ദം മറ്റൊന്നുണ്ടോ? ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പറ്റിയ മാർഗ്ഗം. കോശി ഡോക്ടറുടെനേതൃത്ത്വത്തിൽ സൂത്രണം ചെയ്ത് കേശവൻ നീല ബക്കറ്റുമായിപന്ത്രണ്ടേ കാലിന്റെ “ലക്ഷ്മണ” യിൽ ഇറങ്ങി, കൂടെ കൊയ്യാ-യി കണാരനും ഗോവിന്ദൻ അടിയോടിയും. ബസ്സിറങ്ങി തോട്ടുവരമ്പത്തു കൂടി ബക്കറ്റും തൂക്കി പിടിച്ചുള്ള കിഴക്കുംഭാഗത്തേക്കുള്ള നടത്തം കണ്ടാൽ ആരും വിചാരിച്ചു പോകും ഇവർസൂത്രണത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്ന്.

തൂണൂറക്കുന്നിലെ മല വെള്ളം രണ്ടു വർഷം വലിയതോട്ടിൽ കൂടി ഒലിച്ച് ചൊവ്വാപുഴയിൽ എത്തി. കേശവൻ പിന്നെയുംവാറ്റു ചാരായം കുടിച്ചു, തച്ചു ശാസ്ത്ര വിധി പ്രകാരം കോട്ട കൊത്തളങ്ങൾ പണിതു. ഒരു ചക്കക്കാലം കേശവ പത്നി മാണിക്യം അതി രാവിലെ എണീറ്റ് ഛർദ്ദി തുടങ്ങി. രണ്ടു വർഷം മുൻപായിരുന്നെങ്കിൽ കേശവനു പ്രഷർ കൂടിയേനെ ഇതിപ്പോസൂത്രണത്തിന്റെ ബലമുണ്ടല്ലോ?. കേശവന്റെ മധ്യമ പുത്രി ജീരകവെള്ളം കൊടുത്ത് തൽക്കാലം ഛർദ്ദി മാറ്റിയെങ്കിലും മീനത്തിലെതാലപ്പൊലിക്കു മുൻപ് മാണിക്യം ഇരട്ട പെറ്റു, രണ്ടു “ തച്ചന്മാർ ”കേശവൻ ആശാരിയുടെ തനി ഫോട്ടോ സ്റ്റാറ്റ് കോപ്പി താലപ്പൊലിക്കു വന്ന അയൽ ഗ്രാമത്തിലെ പുരുഷാരവും, മഹിള മണികളും സൂത്രണം ചെയ്തിട്ടും പെരും തച്ച ഭാര്യ പെറ്റത് അറിഞ്ഞത് താലപ്പൊലിക്ക് കൊഴുപ്പ് കൂ‍ട്ടി. ഗ്രാമ റേഡിയോ സ്റ്റേഷനായ ഗോപാലൻ അടിയോടി പ്രത്യേക ബുള്ളറ്റിൻ ഇറക്കിഇത് ആഘോഷിച്ചു. മെഡിക്കൽ കോളേജിൽ നിന്നും പ്രസവംകഴിഞ്ഞ് വീട്ടിലെത്തിയ മാണിക്യത്തിന്റെ അടുത്ത് നിന്ന് നേരെഹനുമാൻ ബാലന്റെവീട്ടിലെത്തി റീ- ചാർജ്ജ് ചെയ്ത തച്ചൻവളരെ വികാര ഭരിതനായി വെട്ടിൽ പീടികക്കാർ ഇന്നേവരെ കേൾക്കാത്ത അവരുടെ നിഖണ്ഡുവിലില്ലാത്ത പദങ്ങളാൽ ഡോക്ടറെതെറിയാൽ അഭിഷേകം ചെയ്യുന്നത് ഞങ്ങൾ ഗ്രമീണ നിഷ്കള-ങ്കതയോടെ കേട്ടുനിന്നു. ഡോക്ടറുടെ തുടുത്ത കവിൾ ആദ്യ-മായി ദേഷ്യം കൊണ്ടു ചുവന്നു. നേരമൊട്ടു കഴിഞ്ഞും നിർത്താത്തനമ്മുടെ പെരും തച്ചനെ നോക്കി പതിവു ശൈലിയിൽ അളന്നുമുറിച്ച വാക്കുകളാൽ ഇങ്ങനെ പറഞ്ഞു.

“ കേശവാ ഞാൻ നിനക്കു മാത്രമേ കുടുംബാസൂത്രണ

ശസ്ത്രക്രിയ ചെയ്തുള്ളൂ നിന്റെ അയൽവക്കക്കാർക്കും

ചെയ്തിട്ടില്ല. ”

ഭൂലോകത്ത് ഞാൻ ആരുമല്ല എന്ന വിശ്വാസം ഉൾകൊണ്ട് തന്നെ
പറയട്ടെ ഇത് എന്റെ വാർഷിക പോസ്റ്റ് ആണ്. മാതൃഭൂമി ആഴ്ചപതിപ്പിൽ നിന്നാണ് ആദ്യമായി ഭൂലൊകത്തെ പറ്റി അറിയുന്നത്
പിന്നെയും ഒരുപാട് കാത്തിരുന്നു ഒരു ബ്ലൊഗറാവൻ അതിനു തികച്ചും
കടപ്പെട്ടിരിക്കുന്നത് ആദ്യാക്ഷരിയോടും, ഷിബുവേട്ടനോടും (അപ്പു) ആണ്
ഏതു സമയത്തു ഏത് സംശയവും തീത്തു തരുന്ന അദ്ദേഹത്തിന്റെ താല്പര്യം ആകർഷകമാണ്.നന്ദി അറിയിക്കുന്നു അദ്ദേഹത്തോടും എന്നെ വായിക്കുന്ന വായനക്കാർക്കും കമന്റുകൾ രേഖപെടുത്തുന്ന