Tuesday, December 9, 2008

പ്രവാസത്തിന്റെ ...ബലിമൃഗങ്ങള്‍


രാഘവേട്ടൻ നീണ്ട പ്രവാസത്തിനു ശേഷം മടങ്ങി വരികയാണ്‌.നാളെയോ? മറ്റന്നാളോ ? അതിനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു .ആദ്യകാല ജനകീയ വെട്ടിൽ പീടിക പ്രവാസി എന്ന വിശേഷണത്തിന്‌ തികച്ചും അനുയോജ്യൻ .എന്റെ സതീർത്ഥ്യന്റെ അച്ഛൻ കൂടാതെ .നാട്ടുകാരെ പട്ടണവുമായി ബന്ധിപ്പിച്ച പഴയ സാരഥി




ഏതൊരു നാട്ടിൻ പുറത്തു കാരെ പോലെയും ഗൾഫിൽ പോകുന്ന എടവലക്കാരെയും(അയൽ വക്കം )ഞങ്ങൾ പ്രതീക്ഷയോടെ നോക്കും അതുപോലെതന്നെ ഞങ്ങൾ രാഘവേട്ടനെയും കണ്ടു എനിക്ക്‌ എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ ഒരു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ യാത്ര പറഞ്ഞിറങ്ങിപ്പോയി പിറ്റേന്ന്` കളിപ്പന്തലിൽ വെച്ച്‌ മണ്ണപ്പം ചുടുമ്പോഴോ അതോ പുളിയിലക്കൂട്ടാൻ വിളമ്പുമ്പോഴോ എപ്പോഴാണെന്നറിയില്ല കളിക്കൂട്ടുകാരിയായ സിന്ധുവിന്റെ ഒരു ചോദ്യം കേട്ടു ।" ഇന്റെ അച്ചൻ ബെരുമ്പം എനക്ക്‌ ഇഞ്ഞി ഒരു ബോൾ പെന്ന് തരണം, " ബോൾ പെന്ന് വെട്ടിൽ പീടിക്കാർക്ക്‌ ഒരു ഗൾഫ്‌ ഉൽപന്നം മാത്രമായി തോന്നിയ ആ പഴയ കാലം.ആ സമയത്ത്‌ ഒരു ഒൻപത്‌ വയസ്സുകാരനും തോന്നാത്ത ഒരു കാര്യം എന്റെ മനസ്സിൽ തോന്നിച്ചു .രാഘാവേട്ടൻ ഗൾഫിൽ എത്തിയാൽ പൈസക്കാരനാവണമെന്ന് ഉറപ്പുണ്ടോ? ഏതു ബാഹ്യ ശക്തിയാണ്‌ ആ ചിന്ത എന്റെ മനസ്സിൽ ഉയർത്തി വിട്ടത്‌.ബഹറിനിൽ പോയ അന്ദ്രുമാൻ വെരും കൈയ്യോടെ മൂന്നു പെണ്മക്കളുടെ നിറമുള്ള സ്വപ്നങ്ങൾ തച്ചുടച്ച്‌ തിരിച്ചുവന്ന വാർത്ത വീട്ടുകാരുടെ പരദൂഷണ വട്ടങ്ങളിൽ നിന്നറിഞ്ഞ വിവരം വെച്ചോ ? ഏതായാലും രാഘവേട്ടൻ ആദ്യ തിരിച്ചുവരവ്‌ കെങ്കേമമായി തന്നെ വന്നു നാട്ടുകാർക്ക്‌ മുഴുവൻ തന്നെ ഗൽഫു തുണിയുടെ ചൂര്‌ സ്വന്തം വസ്ത്രങ്ങളിൽ തന്നെ അനുഭവിക്കാനായി പ്രായാധിക്യക്കാർ നൂറിന്റെ നോട്ടിന്റെ പുതുമണം അറിഞ്ഞു മുതിർന്ന പുരുഷ ബൻഡുക്കളും പഴയ സതീർത്ഥ്യരും ജോണിവാക്കറിന്റെ കടുപ്പം രുചിച്ചു.സിന്ധുവിന്‌ പെന്ന്‌ കൊടുത്തോ ആവോ? അവൾ ബോൾ പെന്നിന്റെ സ്വപ്നങ്ങളിൽ നിന്നും ഏറെ വളർന്നിരുന്നു ആ തിരിച്ചു വരവിന്റെ കാലത്ത്‌।ചോദിക്കാനും പറ്റിയില്ല വളർച്ചയുടെ ചുവപ്പിനുമപ്പുറം എന്തൊക്കെയോ വിലക്കുകളിൽ അവൾ പിന്നെ ഞങ്ങളുടെ കൂട്ടത്തിലും ഞങ്ങളുടെ കളികൾക്കും വന്നില്ല।







പിന്നെയും വന്നും പോയും രാഘവേട്ടൻ ഞങ്ങൾക്ക്‌ കൂടുതൽ അടുപ്പമായി ആദ്യ വരവുകളിൽ കുപ്പായ തുണിയും പെന്നുകളും സമ്മാനമായി കിട്ടിയ എനിക്കും സതീർത്ഥ്യനും പിന്നീട്‌ വറ്റ്‌ 69 നും ടക്കീലാ സോസവും കാഴ്ച വച്ചു കൂടെ അദ്ദേഹത്തിന്റെ സുഹൃത്തായ മാഷെയും।മാഷ്‌ പിന്നെ ഞങ്ങളുടെ ഒരു ഒഴിക്കാൻ പറ്റാത്ത ഒരു കോറം ആയി।






ഒരിക്കലും അദ്ദേഹത്തിന്റെ വായിൽ നിന്ന് ഗൃഹാതുരത്ത്വം എന്നോ നാടിന്റെ ശുദ്ധി എന്നോ നാട്‌ മിസ്സ്‌ ചെയ്യുന്നു എന്നോ ? കൂടാതെ അറബി നാടിന്റെ വങ്കത്തരങ്ങൾ , ബുദ്ധി മുട്ടുകൾ ,ഒന്നും പുറത്തു ചാടിയില്ല പകരം രണ്ടു പെണ്മക്കളെയും നല്ല നിലയിൽ കെട്ടിച്ചയച്ചു മകനെ പ്രവാസിയാക്കാതിരിക്കാൻ ആവതു ശ്രമിച്ചു പക്ഷെ സമ്മർദ്ദങ്ങളിൽ അദ്ദേഹം പെട്ടു പോയിരാഘവേട്ടന്റെ മകൻ എന്റെ സതീർത്ഥ്യൻ പ്രവാസത്തിന്റെ അഞ്ചാം മാസക്കാരൻ അവിടെ സർക്കാറിന്റെ നൂലാമാലകൾ അഴിഞ്ഞു കിട്ടാൻ വേണ്ടി ഒരാഴ്ചയായി കാത്തിരിക്കുന്നു അതും ഒറ്റയ്ക്ക്‌।






ഇതിനിടയ്ക്കും നിയോ ലിബറൽ പ്രവാസികൾ ദിനാറുകള്‍രൂപയായി കൺ വേർട്ടു ചെയ്യുമ്പോൾ ഒരിക്കലും സ്വപനം കാണാൻ കഴിയാത്ത പൂജ്യങ്ങൾ അക്കങ്ങളുടെ കൂടെ ചേരുമ്പോൾ നാടിനെയും വീട്ടുകാരെയും ടി ।വി ചാനലിലെ സ്പോൺസേർഡ്‌ പരിപാടികളിലൂടെ ഓർക്കാം,അതിനപ്പുറമൊന്നും മലയാളി ധൈര്യപെടില്ല ।കൂടിപ്പോയൽ ചില അധര വ്യായാമങ്ങൾ “ പ്രവാസം അതി ഭയങ്കരം” । " ചാനലിലൂടെ തുഞ്ചന്റെ തത്തയെ കൊന്ന ആങ്കറോട്‌ കൊഞ്ചുന്നു " ഭയങ്കരമായി നാട്‌ മിസ്സ്‌ ചെയ്യണൂൂൂൂൂൂ" ഇവർക്ക്‌ നാട്ടിൽ വരുമ്പോഴല്ലേ ഈ നാക്ക്‌ നിവരുന്നുള്ളൂ । അവിടെ പണം കായ്ക്കുന്ന മരങ്ങൾ ഉപേക്ഷിക്കാൻ മനസ്സു / (ഭാര്യ ) സമ്മതിക്കുന്നില്ല ।രാഘവേട്ടനു ഒരിക്കലും നാട്‌ മിസ്‌ ചെയ്തില്ല്ല കാരണം മൂന്ന് കുട്ടികൾക്ക്‌ ഭക്ഷണം വേണം ഒരു ചോരാത്ത കൂര വേണം പെണ്മക്കളെ കഴിവുള്ളവനും കാര്യശേഷിയുള്ളവനു കൈപിടിച്ചേൽപ്പിക്കണം നാട്ടിൽ വന്നു കൊച്ചു മക്കളെ കൊതി തീരെ കളിപ്പിക്കണം ഊർമ്മിളയെ പോലെ സ്വയം ഏറ്റുവാങ്ങിയ വൈധവ്യം തീർത്തു ഭാര്യയെ ബാക്കിയുള്ള പകലുകളിൽ താങ്ങാവണം മക്കള്‍ക്ക് താന്‍ നഷ്ടപെടുത്തിയ സ്നേഹം കൊച്ചുമക്കള്‍ക്കായി പകുക്കണം എന്നൊക്കെ ഏതൊരു മജ്ജയും മാംസവും ഉള്ള രാഘവേട്ടന്മാരും വിചാരിക്കുന്നതെ അദ്ദേഹവും കരുതിയുള്ളൂ। ഇതിപ്പൊ?






രാവിലെ എന്നെ വിളിച്ചിരുന്നു കൂട്ടുകാരൻ.... ചിലപ്പോൾ നാളെ വരുമായിരികും ।അനുവാദ പത്രങ്ങൾ ശരിയാക്കുന്ന ശ്രമത്തിലാണ്‌ ബലി പെരുന്നാളിന്റെ അവധി ,പിന്നെ അറബി ഹജ്ജിന്‌ പോയിരിക്കുകയാണ്‌ അതുമൂലമാണ്‌ ഇത്ര വൈകുന്നത്‌ ।പിന്നെ.....ഇവിടെ വന്നിട് " വാക്കുകളും മോഹങ്ങളും തെറ്റി"" ചിലപ്പോൾ പരിചയമൊട്ടുമില്ലാത്ത പൊരുത്തപ്പെടനാവാത്ത മോർച്ചറിയുടെ കൂടിയ തണുപ്പുള്ള അറയിൽ നിന്നും രാഘവേട്ടൻ ചിലപ്പോൾ ഇങ്ങനെയും ചിന്തിക്കുന്നുണ്ടാവാം ।നുകം ഒട്ടും തഴമ്പിക്കാത്ത ചുമലിൽ ഏറ്റു വാങ്ങിയ മകൻ അതിന്റെ നൊമ്പരം കാണാതെ ............... ഇതുവരെ ഒന്നും അറിയാതെ വീട്ടിൽ ത്രിസന്‍ഡ്യക്ക്‌ വിളക്കു കൊളുത്തുകയും സീരിയൽ കാണുകയും ചെയ്യുന്ന പടർപ്പുകളെ ഓർത്തു “ ഡാവെ ഇ ആന്റ്‌ മി ”കമ്പനിയുടെ താമസ സൗകര്യങ്ങളിൽ ഏതോ ഒന്നിൽ നീറി പുകയുന്നു അടുത്ത തല മുറക്കു വേണ്ടി॥ഇതല്ലെ ഗൃഹാതുരത്ത്വം അല്ലാതെ വീർത്ത കീശയും കാണിച്ചു തുമ്പ പൂവും അന്വേഷിച്ചു പോകുന്ന മലയാളിപ്രവാസിയുടെ കോളയുടെ രുചിയുള്ള ചുണ്ടിൽ നിന്നും വാക്കിനു പത്തു കണക്കെ വീഴുന്ന വ്യാജനോ ഭൂമിയുടെ ഉപ്പുള്ളത്‌।

Monday, December 1, 2008

കുഞ്ഞിരാമന്മാരുടെ ലോകം രണ്ട്


ഗുജറാത്തിലെ ഗോദ്രയിൽ മരിച്ചു കഴിഞ്ഞാൽ മരണ വീട്ടിൽ കരയാനായി ഒരു ട്രൂപ്പ് അടുത്തെ ഗ്രാമത്തിൽ നിന്നും വരുമത്രെ കരഞ്ഞു വിളിച്ച്‌ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ പറഞ്ഞുറപ്പിച്ച കാശുമായി സംഘം പോകുമെത്ര ! കരഞ്ഞത്‌ ശരിയായില്ലെന്നും പറഞ്ഞ്‌ പറഞ്ഞുറപ്പിച്ചതിൽ നിന്നും കാശ്‌ കുറച്ച്‌ കൊടുക്കുന്ന ബന്ധുക്കളും ഉണ്ടാകും ഇല്ലെ ।മാത്രു ഭൂമിയിൽ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ സർവ്വീസ്‌ സ്റ്റോറികൾ വായിച്ചപ്പോൾ കിട്ടിയതാണ്‌ ।അപ്പോഴാണ്‌ നമ്മുടെ കുഞ്ഞിരാമേട്ടന്റെ ഒരു വീര കൃത്യം ഓർമ്മ വന്നത്‌.

അന്നത്തെ വാറ്റടിക്കും ചായകുടിക്കും വക അന്നന്ന് ഒപ്പിക്കുന്ന സ ।കുറുക്കൻ കുഞ്ഞിരാമേട്ടൻ അന്ന് ഒരു കദളി വാഴക്കുലയും കൊണ്ടാണ്‌ ടീ ഷാപ്പ്‌ കുഞ്ഞിരാമെന്റെ ചായ കടയിൽ എത്തിയത്‌ ।പതിവുപോലെ ഒരു പൊടി ചായക്ക്‌ (മലബാര്‍ സ്പെഷൽ) ഓർഡർ ചെയ്ത മാന്യദേഹം ഗ്ലാസ്സ്‌ കഴുകിയില്ലെന്നും പറഞ്ഞ്‌ ടീഷാപ്പ്‌ കുഞ്ഞിരാട്ടെനെ സംസ്കൃത പദങ്ങളാൾ അഭിഷിക്തനാക്കിയ അതേ കുറുക്കൻ കുഞ്ഞിരാമേട്ടൻ തന്നെ കനാലിനും കുന്നോത്തെ പാറക്കും ഇടക്കുള്ള കുറ്റിക്കാട്ടിൽ വച്ച്‌ ഹനുമാൻ ബാലൻ ഇന്നേവരെ കഴുകാത്ത ചളിമണ്ണും കുറുക്കൻ കാട്ടവും മണക്കുന്ന ഗ്ലാസ്സിൽ കൃത്യം ഇരുപത്തി മൂന്നാമനായി , തന്റെ കറുത്ത കാനില്‍ നിന്നും ചെരിച്ചു കൊടുത്ത ആ അമൃത്‌ സേവിക്കുമ്പോൾ ഒരു പരാതിയും ഇല്ലെന്നു മാത്രമല്ല നേരത്തെ ചായകുടിക്കുമ്പോൾ ഉണ്ടായ മുഖത്തെ ചുളിവുകളിൽ നിന്നും ഒന്നു പോലും അധികം ഉണ്ടായില്ല .


ദിനചര്യകളെല്ലാം കഴിഞ്ഞ്‌ ഒന്നു കണ്ണു ചിമ്മാൻ കൂട്ടിലേക്കു നടക്കുമ്പോഴാണ്‌ തെക്കേ കുന്നത്ത്‌ നിന്ന്‌ ഒരു നിലവിളി കേൾക്കുന്നത്‌ , തെക്കേ കുന്നുമ്മൽ നിന്നാണെങ്കിൽ കുന്നത്തെ ചാത്തു അടിച്ചു (മരിച്ചു)പോയിട്ടുണ്ടാവും എന്നു കരുതിയ കുഞ്ഞിരാട്ടൻ വഴി ഒന്നു ഡൈവേർട്ടു ചെയ്തു। പാവം കുറെ നാളായി കിടപ്പിലായിരുന്നു ।പ്രായം ഏതായാലും നൂറ്റിപത്തു കഴിഞ്ഞു മക്കൾ എട്ടെണ്ണത്തിൽ നാലും പത്തിരുപത്‌ കൊല്ലം മുൻപ്‌ മരിച്ചു ,ഇളയമക്കൾ എല്ലാം വീട്ടിനടുത്തായതിനാൽ കാര്യങ്ങൾ പെട്ടന്നു തന്നെ തീർക്കാനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ । കഷ്ടപ്പെടതെ പോയതു നന്നായി എന്നാലോചിച്ചു പോകും ആരും അത്ര അവശനായിരുന്നു പാവം ചാത്തു.അലറിയുള്ള ഒരു കരച്ചിൽ കേട്ടാണ്‌ നമ്മുടെ സ: കു...ഏട്ടൻ ഞെട്ടിയത്‌। നോക്കുമ്പോൾ മോളിയാണ്‌ മരിച്ച ചാത്തുവിന്റെ ഏതോ ഒരു വകയിൽ പെട്ട ഒരു അനന്തരവൾ മോളി ആണ്‍` ചാടി ഓടി തന്നെ വരവ്‌ , വിവരം അറിഞ്ഞ്‌ വന്നു നിൽക്കുന്ന മുറ്റത്തും പറമ്പിലും ഉള്ള ആൾക്കാരെല്ലാം ഈ എയർ ഹോണടി കേട്ട്‌ മാറി കൊടുത്തു ആ വഴിയിൽ കൂടി അകത്തേക്ക്‌ കുതിച്ച മോളി പുട്ടിന്‌ തേങ്ങ പോലെ വേർഡ്സുകൾ ഫിറ്റ്‌ ചെയ്തു കരഞ്ഞ്‌ രംഗം കൊഴുപ്പിക്കുകയായിരുന്നു എന്നാൽ ചാത്തുവിന്റെ പെൺ മക്കൾ രണ്ടും , അധികം കഷ്ടപെടാതെ ആരും നോക്കാനില്ലാതെ അഛൻ മരിച്ചതിന്റെ ആശ്വാസത്തിലായിരുന്നു, ഞങ്ങൾ നാട്ടുകാരും। എന്നാൽ ചാത്തുവിന്റെ വീട്ടിലെ പശു കയറും പൊട്ടിച്ച്‌ തന്റെ വീട്ടിലെ തെങ്ങിൻ തൈ തിന്നതിന്‌ പിണങ്ങി , ഇത്രയും കാലം ഈ കിടപ്പത്രയും കിടന്നിട്ടും ഒരിക്കൽ പോലും തിരിഞ്ഞ്‌ നോക്കാതെയാണ് ഇപ്പോൾ ഈ വൺ വുമൺ ഷോ കാണിക്കുന്നത്‌ കാണുമ്പോൾ കാര്യങ്ങൾ എല്ലാം അറിയുന്ന ഞങ്ങൾ നാട്ടുകാർക്ക്‌ ചൊറിയുന്നുണ്ടായിരുന്നു മരണ വീടല്ലെ ബന്ഡുക്കളല്ലെ എന്നൊക്കെ വിചാരിച്ചു അനങ്ങാതെ നിൽക്കുകയായിരുന്നു നാട്ടുകാര്‍। ഹനുമാൻ ബാലന്റെ ബാറ്ററി സോമരസം ദിനേശ്‌ ബീഡിയാൽ സ്റ്റെപ്പ്‌ അപ്പ്‌ ചെയ്യുന്ന കുഞ്ഞിരാമേട്ടൻ ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ട്‌ എന്തോ ആലോചനയിലായിരുന്നു .മോളി തകർക്കുകയായിരുന്നു .

"ഉയീീീീീീീ ന്റെ

അമ്മാാാാാാാാാാാാാാാമാാാാാാാാാാാാാ"




ഞാനിത്‌ നിരീീചിക്കോാാാാാാാാാാാാാാാാ



ഇങ്ങള്‌ എന്നെ കൂട്ടാണ്ട്‌ പോയില്ലേ........................



എന്നേം


കൂട്ടറേനോാാാാാാാാാാാാാാാാാാാാാാാാാാാാാാ



ഉയീീീീീ ന്റെ അമ്മാാാാാാാാ




മാാാാാാാാാാാാാാാാാ




ഉയെന്റെ അമ്മാമാാാാാാാാാ എന്ന


കൂട്ടാണ്ട്‌ എന്താ പോയേ?



എന്നേം കൂട്ടിക്കൂടേ...........?


എന്നേം അങ്ങ്‌ കൂട്ടൈക്കോ??????"""""""


ഇതെല്ലാം കേട്ട്‌ നമ്മുടെ കു; കുഞ്ഞിരാമേട്ടൻ ।

ഹനുമാൻ ബാലന്റെ ബാറ്ററി കുഞ്ഞിരാട്ടനില്‍ പ്രവർത്തിക്കുന്ന സമയം। ഞങ്ങൾ ആ അശരീരി കേട്ടാണ്‌ കുഞ്ഞിരാമേട്ടനെ നേരെ പിന്നെ നോക്കുന്നത്‌।


"എണ്ണെ പെണ്ണേ ന്റെ അമ്മാമ്മൻ അയിന്‌ “ ടൂറിന്‌





പോയേല്ല ഇന്നേം





ബിളിച്ച്‌ പോവ്വേം കൊറെ നേരായി ഇന്റെ











പായ്യരോം കേക്ക്‌ന്ന്"





( സഹൃദയർക്ക്‌ പരിഭാഷ : പെണ്ണെ നിന്റെ അമ്മാമൻ ടൂറിന്‌ പോയതല്ല നിന്നെ വിളിച്ചോണ്ട്‌ പോവാൻ)


ഇതും പറഞ്ഞ്‌ ദിനേശ്‌ നീട്ടി വലിച്ച്‌ പുക ആഞ്ഞു തള്ളി അദ്ദേഹം ഇടവഴിയിലേക്കിറങ്ങി ।
മോളി പാതിരാത്രി പോലെ നിശബ്ദം



ഞങ്ങൾ നാട്ടുകാർ.........................